Thursday, 3 September 2015

സ്വന്തം

            കടലിൽ  മഴക്കീറുകൾ  ആഴ്ന്നിറങ്ങുന്നതും  നോക്കിയിരിക്കുമ്പോൾ  അവൾ  ഓർത്തു   നമ്മളെ   തമ്മിൽ  ബന്ധിപ്പിക്കുന്ന   ഒരേയൊരു  കണ്ണി......   കടലും  ഞാനും  തുല്യം  ആർക്കും  ആരുമില്ല .... മൂകമായി  അവൾ  തേങ്ങി  അപ്പോൾ  മഴ  ഇല്ലായിരുന്നു   വിശ്രമത്തിന്റെ   ആലസ്യത്തിൽ   ആയിരുന്നു ...ബന്ധങ്ങൾ   എത്ര  പെട്ടെന്നാണ്  ഈ ഓളങ്ങളെ  പോലെയാകുന്നത്.....വെറുതെ  ഒരു വന്നു  പോകൽ......മനസ്  കാണില്ല.....കണ്ണീരിനെയും  കണ്ടില്ലാന്നു  നടിച്ചൊരു  തിരിച്ചു  പോക്ക്.  മേഘത്തിനു  മഴയെന്ന  പോലൊരു  നിഴൽച്ചിത്രം.....ഇരുൾ  നിറഞ്ഞ  മുറിയിൽ  വീണ്ടും  പദചലനവും  കാതോർത്തിരിക്കുംപോൾ  അകലെ  പൊട്ടിച്ചിരികൾ...വിരുന്നുകൾ....അപ്പോൾ.....ആരും  ആരെയും  അറിയുന്നില്ല .സ്വന്തത്തിലെക്കുള്ള   തിരിച്ചു  പോക്ക്......അപ്പോഴും  പ്രതീക്ഷിക്കുന്നു.....മിച്ചം  കിട്ടുന്ന  ഒരു നിമിഷം.......അതെങ്കിലും  സ്വന്തമായി  തന്നിരുന്നെങ്കിൽ.......അതെങ്കിലും......


No comments: