..........ജീവിതത്തോട് വാശി കാണിക്കാൻ ഞാനില്ല കാരണം ഞാൻ ആരാണെന്നു എനിക്കറിയാം മറ്റാരെക്കാളും .....വർണ്ണങ്ങളും സ്വപ്നങ്ങളും പടിയിറങ്ങി വിഷാദത്തിന്റെ വിറങ്ങലിച്ച കൈകളിൽ അമർന്നു പോയ ദിനരാത്രങ്ങൾ.....പിന്നീടെപ്പോഴോ നക്ഷത്ര പൊട്ടുപോലെ തേടി വന്ന സാന്ത്വനം.....അതും ശൂന്യതയിലെ ഒരു കണ്ണി ആയപ്പോൾ മനസിലായി ഞാൻ ഞാൻ മാത്രമാണെന്ന്......പ്രാണവേദനയിൽ പിടഞ്ഞ കണ്ണീർ കാണാൻ കൂട്ടാക്കാത്ത ആത്മബന്ധനം......തീച്ചൂളയിൽ തള്ളിയിട്ടു ഓടിമറയുന്ന സ്നേഹം, ഹൃദയം പൊട്ടി നിലവിളിക്കുമ്പോൾ മുഖം വികൃതമാക്കി പൊട്ടിച്ചിരിക്കുന്ന സ്നേഹം ....നിലത്തു വീഴുന്ന വലിയ ചോരത്തുള്ളികൾ പോലെ കണ്ണുനീർ....പക്ഷെ ആര് കാണാൻ ...ചില്ലികാശിനു വേണ്ടി കണക്കു പറയാൻ കാണിക്കുന്ന വ്യഗ്രത......പുച്ചമല്ല മറിച്ച് ഓർത്ത് വിലപിക്കാനാണ് മനസും ശരീരവും ആഗ്രഹിച്ചത് അതിന്റെ നീറ്റി പിടച്ചിലിൽ ഉറക്കം വരാത്ത രാത്രിയുടെ ഈ ഏകാന്തതയിൽ ഈ വരികൾക്ക് ജീവൻ വച്ചു....
Sunday, 6 September 2015
Thursday, 3 September 2015
സ്വന്തം
കടലിൽ മഴക്കീറുകൾ ആഴ്ന്നിറങ്ങുന്നതും നോക്കിയിരിക്കുമ്പോൾ അവൾ ഓർത്തു നമ്മളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി...... കടലും ഞാനും തുല്യം ആർക്കും ആരുമില്ല .... മൂകമായി അവൾ തേങ്ങി അപ്പോൾ മഴ ഇല്ലായിരുന്നു വിശ്രമത്തിന്റെ ആലസ്യത്തിൽ ആയിരുന്നു ...ബന്ധങ്ങൾ എത്ര പെട്ടെന്നാണ് ഈ ഓളങ്ങളെ പോലെയാകുന്നത്.....വെറുതെ ഒരു വന്നു പോകൽ......മനസ് കാണില്ല.....കണ്ണീരിനെയും കണ്ടില്ലാന്നു നടിച്ചൊരു തിരിച്ചു പോക്ക്. മേഘത്തിനു മഴയെന്ന പോലൊരു നിഴൽച്ചിത്രം.....ഇരുൾ നിറഞ്ഞ മുറിയിൽ വീണ്ടും പദചലനവും കാതോർത്തിരിക്കുംപോൾ അകലെ പൊട്ടിച്ചിരികൾ...വിരുന്നുകൾ....അപ്പോൾ.....ആരും ആരെയും അറിയുന്നില്ല .സ്വന്തത്തിലെക്കുള്ള തിരിച്ചു പോക്ക്......അപ്പോഴും പ്രതീക്ഷിക്കുന്നു.....മിച്ചം കിട്ടുന്ന ഒരു നിമിഷം.......അതെങ്കിലും സ്വന്തമായി തന്നിരുന്നെങ്കിൽ.......അതെങ്കിലും......
Subscribe to:
Posts (Atom)